നടന് ദിലീപിന്റെ അഭിഭാഷകന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി അക്രമിക്കപ്പെട്ട നടി. അഭിഭാഷകന് പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ബാര്‍ കൗണ്‍സിലില്‍ പരാതി നല്കി. അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ് വര്‍ഗ്ഗീസ്, സുജേഷ് മേനോന് എന്നിവര്‍ക്കെതിരെയാണ് പരാതി.
സീനിയര്‍ അഭിഭാഷകനായ രാമന് പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാമന്‍പിള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാമന്‍പിള്ളയുടെ ഓഫീസില്‍വെച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. നിലവില്‍ 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും നടി പരാതിയില്‍ വ്യക്തമാക്കി.
ദിലീപിന്റെ ഫോണിലുണ്ടായിരുന്ന നിര്‍ണായക വാട്സ് ആപ്പ് ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിന് പിന്നാലെയാണ് അഭിഭാഷക സംഘത്തിനെതിരെ പരാതിയുമായി നടി രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് ക്രൈംബ്രാഞ്ചിന് കൈമാറിയ ഫോണിലെ പന്ത്രണ്ട് വാട്സ് ആപ്പ് ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2022 ജനുവരി 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലുള്ള സന്ദേശങ്ങളാണ് പൂര്‍ണമായും നശിപ്പിച്ചിരിക്കുന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീലിപ് അടക്കമുള്ള പ്രതികളോട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 31ന് ഫോണ്‍ കൈമാറാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷമാണ് കൃത്രിമം നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ഫോണ്‍ കൈമാറുന്നതിന് മുമ്പ്, ജനുവരി 29ന് ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെ ഒരു സ്വകാര്യ ലാബിലെത്തി ഫോണുകളിലെ ഡാറ്റകള്‍ പൂര്‍ണമായും നശിപ്പിച്ചിരുന്നെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണുകള്‍ ഹൈക്കോടതിയില്‍ കൈമാറേണ്ടതിന്റെ തലേദിവസമായ ജനുവരി 30ന് ഏറ്റവും നിര്‍ണ്ണായകമായ വിവരങ്ങളും നശിപ്പിച്ചു. ദിലീപിന്റെ ഒരു ഫോണിലെ 12 കോണ്ടാക്ടുകളുമായി നടത്തിയ ചാറ്റുകളാണ് അന്നേ ദിവസം നശിപ്പിച്ചതെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായി നടത്തിയ ചാറ്റുകളാണ് ഇവയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചത്. ഇതിനായി 75,000 രൂപ ലാബ് കൈപ്പറ്റി. ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാനാകുമോ എന്നറിയാന്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് ഫോണുകള്‍.