ആദായനികുതി വെട്ടിപ്പ് കേസിൽ തമിഴ് സിനിമ നടൻ വിശാലിന് കോടതി പിഴ വിധിച്ചു. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വിശാലിന് ചെന്നൈ എഗ്മോർ കോടതി 500 രൂപ പിഴ വിധിച്ചത്.
2016ൽ വിശാലിന്റെ ഓഫീസിൽ ആദായനികുതി അധികൃതർ റെയ്ഡ് നടത്തിയിരുന്നു. വിശാൽ ഒരു കോടി രൂപ വരെ നികുതിയടച്ചിട്ടില്ലെന്നും, ഇത് സംബന്ധിച്ച രേഖകൾ നടന്റെ ഓഫീസിൽ നിന്ന് കണ്ടെത്തിയതായും അധികൃതർ ആരോപിച്ചിരുന്നു.
നികുതി അടക്കാത്തതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ വിശാലിന് കോടതി സമൻസ് അയച്ചിരുന്നുവെങ്കിലും പത്ത് തവണയും വിശാൽ ഹാജരായിട്ടില്ല. വിചാരണയ്ക്ക് വിധേയനാകാത്തതിനെ തുടർന്ന് ആദായനികുതി വകുപ്പ് വിശാലിനെതിരെ എഗ്മോർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസെടുത്തതിന് പിന്നാലെയാണ് കോടതി ഇപ്പോൾ നടന് 500 രൂപ പിഴ ചുമത്തിയിരിക്കുന്നത്.
അഞ്ച് വര്‍ഷത്തോളം വിശാല്‍ തന്റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതി ഇനത്തില്‍ പണം പിടിച്ചെങ്കിലും അത് ആദായനികുതി വകുപ്പില്‍ അടച്ചിരുന്നില്ല.
അതേസമയം, ‘വീരമേ വാഗൈ സൗദം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ് വിശാൽ. ഡിംപിള്‍ ഹയാതിയാണ് ചിത്രത്തിലെ നായിക. യുവന് ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.